Saturday, March 30, 2013

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം ശ്ലോകം



ശ്ലോകം - 12

നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ- 
ളിക്കും, ദിവാകരനുദിച്ചങ്ങുയര്‍ന്നിടവെ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്ക..!!! നിന്നടിമ നാരായണായ നമ: 

 മുന്‍പറഞ്ഞ ശ്ലോകത്തിലെപോലെ ആദ്യമായി സഗുണ തലത്തില്‍ ഈശ്വരോപാസന നടത്തിതുടങ്ങുന്ന സാധകന്‍ പിന്നീട് നിരാകര(നിര്‍ഗുണ) തലത്തിലേക്ക് ഗുരു കൃപയാല്‍ ഉയരും..അവിടെയാണ് ജീവാത്മ-പരമാത്മ ഐക്യം പൂര്‍ണ്ണമാകുന്നത്.നിരാകര(നിര്‍ഗുണ) ഉപാസനയെ ദൃഷ്ടാന്ത സഹിതം പ്രകീര്തിക്കുകയാണ് ഈ ശ്ലോകത്തില്‍...,.

  രാത്രി സമയത്ത് നക്ഷത്രങ്ങള്‍ ധാരാളമായി കാണപ്പെടുന്നു, ചന്ദ്രന്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു..ഉദയ സൂര്യന്‍റെ കിരണം വന്നു തുടങ്ങുംപോളേക്കും നക്ഷത്രങ്ങളും ചന്ദ്രനും മറഞ്ഞു തുടങ്ങും...സൂര്യന്‍ പൂര്‍ണ്ണമായി പ്രകാശിക്കുമ്പോള്‍ ചന്ദ്ര നക്ഷത്രാദികള്‍ പൂര്‍ണ്ണമായി മറയുന്നു..എങ്ങും സൂര്യപ്രാകാശം മാത്രമാകുന്നു...അജ്ഞാനത്തെ ദൂരികരിക്കുന്ന ജ്ഞാനത്തെ സൂര്യനോട് ഉപമിക്കുക എന്നത് വേദ കാലംതൊട്ടുള്ള രീതിയാണ്...അതേപോലെ ഗരുഡന്‍ പക്ഷിയാണെങ്കിലും ബാക്കിയെല്ലാ പക്ഷി വര്‍ഗ്ഗവും ഗരുഡനു താഴെയാണ് സ്ഥാനം..ഭഗവത്‌ പ്രാപ്തിക്കു വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അവയെക്കാളൊക്കെ നിരാകാരോപാസനയാണ് ശ്രേഷ്ഠം എന്ന് സ്ഥാപിക്കുന്നു ദൃഷ്ടാന്തതിലൂടെ.എന്തെന്നാല്‍ എല്ലാം ഉപാസനയും ആത്യന്തികമായി എത്തുന്നത്‌ നിരാകര തലത്തിലാണ്.അതിനാല്‍ ഏറ്റവും ശ്രേഷ്ഠം നിരാകര ഉപാസന തന്നെയാണ്..അവിടെയാണ് മഹാ വാക്യങ്ങളുടെ പൊരുള്‍ വ്യക്തമാകുന്നത്..അതിനാല്‍ ഭഗവാനെ അവിടുത്തെ നിരാകര തലത്തില്‍ ഉപാസിക്കുന്ന ഒരടിമയാണ് ഞാന്‍..ദയവു ചെയ്തു പ്രസാദിച്ചാലും ....

ശ്ലോകം - 13

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയില്‍ പലതു കണ്ടിട്ടുണര്ന്നവനൊ-
ടൊപ്പം ഗ്രഹിക്ക, ഹരി നാരായണായ നമ:    

  നിരാകര ഉപാസനകൊണ്ട് ലഭിക്കുന്ന അഖണ്ഡബോധത്തെ (ജീവാത്മ-പരമാത്മ ഐക്യം/സാക്ഷാത്കാരം) കുറിച്ച് വ്യക്തമാക്കുന്നു ഈ ശ്ലോകത്തില്‍..,.

  മത്പ്രാണന്‍(,(ജീവാത്മാവ്) പരന്‍ (പരമാത്മാവ്) ഒന്നെന്നു ഉറപ്പായവനു, ജീവാത്മ-പരമാത്മ ഐക്യം സാക്ഷത്കരിച്ചവന് തത്പ്രാണ ദേഹം, അജ്ഞാന ദിശയില്‍ ദേഹത്തില്‍ ഇരുന്നു അഹങ്കരിച്ച ഞാന്‍ എന്ന പ്രാണന്‍,പ്രാണന് ആശ്രയമായ ദേഹം,അതിന്‍റെ തൃപ്തിക്കായി കൂടെയുള്ള ഭാര്യ,ധനം എന്നുവേണ്ട ശരീരത്തില്‍ കൂടി അനുഭവിച്ച ബാഹ്യ പ്രപഞ്ചം ഉള്‍പടെ ശരീരം പോലും മിഥ്യയാണെന്നു /അനിത്യമാണെന്നറിയുന്നു. ഏതുപോലെയെന്നോ സ്വപ്നത്തില്‍ നമ്മള്‍ പലതും കാണുന്നു..സ്വപ്നം കാണുന്ന സമയം അത് സത്യമായി അനുഭവപ്പെടുന്നു.സ്വപ്നത്തില്‍ നിന്നുണര്‍ന്നാലോ  അതുവരെ കണ്ടെതെല്ലാം മിഥ്യയാണെന്നു ബോധ്യപ്പെടുന്നു..അതേപോലെ പരമാത്മസാക്ഷാത്കാരം നേടിക്കഴിയുംപോള്‍ ഈ പ്രപഞ്ചം തന്നെ മിഥ്യ എന്ന് ബോധിച്ചു പരാ ജാഗ്രതിലേക്ക് ഉണരുന്നു സാധകന്‍..,...അദ്വൈത ദര്‍ശനത്തെ ദൃഷ്ടാന്ത സഹിതം വ്യക്തമാക്കുന്നു ഇവിടെ..

2 comments: